മഞ്ഞ് പെയ്യുന്ന കൂർഗിലൂടെ ഒരു ബൈക്ക് യാത്ര

മട്ടന്നൂർ ഇരട്ടി വിരാജ് പേട്ട വഴിയുള്ള യാത്രയാണ് കൂർഗിലേക്ക് പോവാൻ ബൈക്ക് യാത്രക്കാർക്കു നല്ലത്. ഇരുവശത്തം ഭംഗിയുള്ള കാട്. വളഞ്ഞു പുളഞ്ഞു പോവുന്ന നല്ല പുതിയ റോഡ്. മരങ്ങളുടെ വൈവിദ്യമാണ് കൂർഗിനെ വ്യത്യസ്ഥമാക്കുന്നത്. തികച്ചും കൃഷിയിലധിഷ്ടിതമായ ഗ്രാമങ്ങൾ. ഞങ്ങൾ 9മണിയായപ്പോഴേക്കും കൂർഗ് ബോർഡറിൽ എത്തിയിരുന്നു. സൂര്യനെ വ്യക്തമായി കാണുന്നില്ല. മഞ്ഞ് പെയ്യുന്നത് കാണാം. കർഷകർ അവരുടെ പാടങ്ങളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. എങ്ങും നെൽപാടങ്ങൾ. ആധുനികതയുടെ പല നിർമിതികളും ഉപയോഗിക്കുന്നവരാണതിലധികവും.


മഞ്ഞ് പെയ്യുന്ന കൂർഗിലൂടെ ശരീരം കോച്ചുന്ന തണുപ്പിൽ ബൈക്കിൽ തന്നെ പോവണം. വഴിയരികിൽ ചായക്കടകൾ സജീവമാണ്. കാപ്പിയും തേനും എല്ലാ കടകളിലും സുലഭം. ഉറങ്ങാതെയായിരുന്നു യാത്രതിരിച്ചത്. കുറച്ച് സമയം വഴിയരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ. കാണാനായി അങ്ങനെ കുറേ സ്ഥലങ്ങളൊന്നുമില്ല, ഉള്ള സ്ഥലങ്ങളിലാണെങ്കിൽ വലിയ തിരക്കും.
കുട്ട തോൽപ്പട്ടി വഴി മാനന്തവാടി വഴിയാണ് രാത്രി യാത്ര നല്ലത്. വഴിയരികിൽ നമ്മെ സ്വീകരിക്കാൻ മാനും മറ്റും സജീവമായിരുന്നു. തിരുനെല്ലിയിലെ കുയ്യപ്പവും കട്ടൻ ചായയും കുടിച്ച് കുറ്റ്യാടി ചുരം ഇറങ്ങി













C O L L E G E D I A R Y- 8



 
SPORTS DAY'14



സ്പോർട്സിലൂടെ MCMS ഡിപ്പാർട്ട്മെന്റെിനെ കോളജ് തലത്തിൽ പ്രസിദ്ധമാക്കുന്നതിൽ ഒരു ചാലക ശക്തിയെന്നോണം രാപ്പകൽ അധ്വാനിച്ച റോബിനച്ചന് സമർപ്പിക്കുന്നു...

ആദ്യമൊക്കെ മടിയായിരുന്നു കോളജ് ഗ്രൗണ്ടിൽ പോയി കളി കാണുന്നതൊക്കെ. പ്രത്യേകിച്ച് നിജൂന് അവനത് ഇതുവരെയും മാറിയിട്ടുമില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഞങ്ങളുടെ അവസാനം നടന്ന സ്പോർട്സ് ഡേയുടെ ഭാഗമായുള്ള ബാസ്കറ്റ് ബോൾ. അന്ന് അവൻ ഉണ്ടായാരുന്നുവെങ്കിൽ നമ്മൾ ജയിക്കുമായിരുന്നുവെടാ എന്ന് പലവട്ടം റോബിൻ പറയുന്നത് കേട്ടിട്ടുണ്ട്. ചിലസമയങ്ങളിൽ എനിക്കും തോന്നിയിട്ടുണ്ട് ഈ കാര്യം. കാരണം അച്ചുവിന്റെടുത്തും സബയുടെ(മഹ്സൂമ) അടുത്തും ഇടയ്ക്കിടെ പുള്ളി പറയുന്നത് കേൾക്കാം ഞാൻ സെമിനാരിയിൽ ആയിരുന്നപ്പോൾ വമ്പിച്ച കളിക്കാരനായിരുന്നു എന്നൊക്കെ. അച്ചൂനെ സംബന്ധിച്ചിടത്തോളം നിജുവണ്ണൻ എന്ത് പറഞ്ഞാലും അതാണ് ഫൈനൽ.

ഈ കാര്യത്തിൽ വളരെ വിഭിന്നമാണ് റോബിന്റെ പ്രകൃതം. എന്താണോ സ്പോർട്സ് സംബന്ധമായി അവൻ ഞങ്ങളടുത്ത് പറഞ്ഞത് അത് അക്ഷരം പ്രതി അവൻ ഗ്രൗണ്ടിൽ കാണിച്ചു.
ഒരുകാലത്തും മനസ്സിൽ നിന്നും മായാത്ത ഒാർമകൾ സമ്മാനിച്ച ദിനമായിരുന്ന ആദ്യവർഷത്തെ സ്പോർട്സ് ഡേ. എല്ലാ ഇനങ്ങളിലും പങ്കടുക്കാൻ പ്രാപ്തരായ ഒരു സംഘം ഞങ്ങൾക്കുണ്ടായിരുന്നു.

ഒാട്ടമൽസരങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവൻ, കടലിനോട് മല്ലിട്ട് ജീവിതം നയിക്കുന്നവരുടെ പ്രതിനിധിയായി, ചീറിയടിക്കുന്ന തിരമാലകളെ വകഞ്ഞുമാറ്റി ഒാളങ്ങൾക്കു മുകളിൽ ചടുല നൃത്തം ചവിട്ടുന്ന, കപ്പലാണോ എന്ന് ചോദിച്ചാൽ കപ്പൽ എന്ന് പറയാൻ പറ്റുന്ന, ഫിക്ഷൻ സ്റ്റോറികളിലെ കഥാപാത്രത്തെ പോലും വെല്ലാൻ കഴിവുള്ള ജീവിതാനുഭവങ്ങളുമായി, നിർഭയത്തത്തോടെ ഒാളങ്ങൾക്കു മുകളിലൂടെ യാത്രചെയ്ത് ഒരു നിയോഗം പോലെ നമ്മളിലേക്ക് വന്നണഞ്ഞ ഒരു മൾട്ടി ടാസ്കർ ആയിരുന്നു ഹറി ഹോപ്സ്.

അത് പോലെ കേരളക്കരയിലെ വോളിബോൾ പ്രേമികളുടെ രോമാഞ്ചമായ കിരണിനോടും ടോമിനോടൊപ്പവുമെല്ലാം കളിച്ച അനുഭവ സമ്പത്തുമായി റോബിനും താൻ വമ്പിച്ച കളിയാന്ന് നാഴികയ്ക്ക് നാൽപത് വട്ടം അച്ചൂന്റെടുത്ത് ഗീർവാണം മുഴക്കുന്ന നിജുവണ്ണനും ഉണ്ടായിരുന്നു ടീമിൽ. പക്ഷെ ഗ്രൗണ്ടിലിറക്കാതെ അവനെ കരയ്ക്കിരുത്തി. ടാ നീ മനേജറാടാന്ന് തട്ടിവിടുകയും ചെയ്തു. നീ കളിക്കണ്ടാന്ന് മുഖത്ത് നോക്കി എങ്ങനയാ പറയാ󾌩

ഞങ്ങളൊക്കെ വരുന്നതിന് മുൻപ് തന്നെ കോളജിൽ അറിയപ്പെടുന്ന ഒരു താരമായിരുന്നു ജിഷ്ണു ചേട്ടൻ.
പിന്നെ ഞാനും ഉണ്ടല്ലൊ ഏത്󾌫󾌩
അമ്മു󾌧

അങ്ങനെ കോളജിലെ വമ്പൻ ശ്രാവുകളെയൊക്കെ പരാജയപ്പെടുത്തി വോളിബോൾ കീരീടം ഞങ്ങൾ അടിച്ചെടുത്തു. ഞാൻ വീണ്ടും പറയുന്നു റോബിനാവുന്നു അതിന്റെ ഫുൾ ക്രഡിറ്റും.
എനിക്കേറ്റവും പ്രിയപ്പെട്ട ജൂനിയേർസ് നിങ്ങൾക്ക് ആ ദിവസം നഷ്ടം തന്നെയാണ് കാരണം നമുക്കത് പിറ്റേ വർഷം നിലനിർത്താനായില്ലാലൊ󾍂

പറയാതിരിക്കാൻ യാതൊരു നിർവാഹവുമില്ല, #my_dear_seniors നിങ്ങളായിരുന്നു ഞങ്ങളുടെ കരുത്ത്. യഥാർത്ഥത്തിൽ ഞങ്ങൾ ഗ്രൗണ്ടിൽ ചിലവഴിച്ചത്ര തന്നെ ഉൗർജം ഞങ്ങളെ ആവേശഭരിതരക്കാനായി കരയ്ക്കിരുന്ന നിങ്ങളും ചിലവയിച്ചു എന്നതായിരുന്നു ആ വിജയത്തിന്റെ സൂത്രവാക്യം.

തുടരും...

Janakikkadu Eco tourism, the best adventure place in kuttiady | Janaki forest

Janakikkadu Kuttiady, Janaki Forest | Janakikkau eco tourism kuttiady

By RK Nadapuram

പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ജാനകിക്കാട് ഒരു നവ്യാനുഭവമാവും തീർച്ച. പെരുവണ്ണാമുഴി ഡാമിനും കുറ്റ്യാടിക്കുമിടയിൽ പച്ചവിരിച്ച് നിൽക്കുന്ന ഒരു കൊച്ചു വനംപ്രദേശമാണ് ജാനകിക്കാട്. ജാനകിയമ്മ എന്നു പേരുള്ള ഒരു സ്ത്രീയുടെ സ്ഥലമായത് കൊണ്ടാവാം പിന്നീടതിന് ജാനകിക്കാട് എന്ന് പേര് ലഭിച്ചത്. വിവിധങ്ങളായ മരങ്ങളും അതിലധിവസിക്കുന്ന അനേകം പക്ഷികളും പൂമ്പാറ്റകളും ജാനകിക്കാടിന് മാറ്റ് കൂട്ടുന്നു. ഈ കൊച്ചു വനം പ്രദേശത്തിനുള്ളിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. പ്രസിദ്ധമായ കുറ്റ്യാടിപ്പുഴയുടെ ഒരു കൈ വഴി കൂടിയാണിത്.

Janakikkad kuttiady
വിശേഷിച്ചും ഉഷ്ണ കാലത്താണ് ജാനകിക്കാടിലേക്ക് ധാരാളമായി ആളുകൾ എത്തുന്നത്. ജാനകിക്കാടിനെ തട്ടിത്തലോടി ഒഴുകുന്ന ആ തണുത്ത വെള്ളത്തിലിറങ്ങി ഒന്ന് കുളിക്കാൻ ആരുമൊന്ന് കൊതിച്ചു പോവും. ചൂട് കാലം തുടങ്ങിയാപ്പിന്നെ കുളിക്കാൻ പോക്ക് ഞങ്ങൾക്കൊരു നിത്യ സംഭവമാണ്. അങ്ങനെ തടിയന്റെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം കുളിക്കാൻ പോവാൻ വേണ്ടി സാലിയും മുനീറും റെഡിയായി നിപ്പുണ്ട്, പിന്നാല ദാ വരുന്നു പരിപ്പിലെ അജിനാസും കൃഷ്ണൻ കണ്ടി അജിനാസും, പിന്ന മുബാറകും ബച്ചിറും കൂടിയായപ്പൊ സംഗതിയുടെ റെയ്ഞ്ച് അങ്ങ്ട് മാറി. ആ പഴയ പ്രതീതി തിരിച്ച് കിട്ടിയത് പോലൊരു തോന്നൽ. മൂത്താളത്തിൽ മുനീർക്ക നിങ്ങളും കൂടി വേണമായിരുന്നു,

Janakikkad kuttiady

വെള്ളത്തിലിറങ്ങാൻ പേടിയാണെങ്കിലും കരയ്ക്കിരുന്നുള്ള ഇങ്ങളുടെ കത്തിവെക്കൽ നല്ല റസായിരിക്കും, മീൻ പിടിത്തത്തിന്റെയും കുളിക്കാൻ പോവലിന്റെയും ബ്രാൻഡ് അംബാസിഡറായ ഞണ്ട് അജ്മലിനെയും ഈ അവസരത്തിൽ ഞങ്ങളോർത്തു. എല്ലാവരുമൊരുമിച്ച് നാട്ടിലുണ്ടാവൽ അസാധ്യമാണല്ലൊ. അങ്ങനെ ജാനകിക്കാട്ടിലേക്കുള്ള ഈ കൊല്ലത്തെ ആദ്യ കുളിക്കാൻ പോവലിന് തുടക്കമായി ഒരു നല്ല ഞാറായ്ച സമ്മാനിച്ച എല്ലാ ചങ്കുകൾക്കും ഒറ്റവാക്കിൽ നന്ദി രേഖപ്പടുത്തുന്നു.

Janakikkad kuttiady

Janakikkad kuttiady

Janakikkad kuttiady

ALFRED HITCHCOCK'S PSYCHO | THE MASTER OF SUSPENSE

ST. ALOYSIUS COLLEGE MANGLORE | FILM STUDY | THE BEST FILM OF ALFRED HITCHCOCK
Alfred Hitchcock, Psycho
നോർമൻ്റെ അച്ഛൻ മരിച്ചതിന് ശേഷം അവന് ഏക ആശ്രയം അമ്മയായിരുന്നു. അമ്മയുമൊത്ത് ജീവിച്ച പത്ത് വർഷം അവൻ്റെ ജീവിതത്തിൽ സന്തോഷങ്ങൾ സമ്മാനിച്ച നാളുകളായിരുന്നു. അവർ രണ്ട് പേരും മാത്രമായ അവരുടേതായ ലോകം.  കൂട്ടിനു പോലും ആരുമുണ്ടായിരുന്നില്ല ..

അതിരുകളില്ലാത്ത അവന്റെ സന്തോഷങ്ങൾക്ക് തിരശ്ശീലയിടുംവിധം അവിചാരിതമായാണ് ഒരാൾ അവന്റെ അമ്മയുടെ മനസ്സിൽ കടന്നുകൂടിയത്
അവൾ അയാൾക്ക് വേണ്ടി അവനെ ഒഴിവാക്കി, ദുരിതങ്ങളുടെ കയറ്റിറക്കം കണ്ട അവനെ സംബന്ധിച്ചിടത്തോളം അത് സഹിക്കാൻ പറ്റുന്നതിലപ്പുറമായിരുന്നു. അങ്ങനെ നോർമൻ അവന്റെ അമ്മയെയും കാമുകനെയും കൊന്നു. മാതൃഹത്യ പാപങ്ങളിൽ വെച്ച് ഏറ്റവും വലുതാണെന്ന ചിന്ത നോർമനെ വേട്ടയാടി. ആ കുറ്റം മായ്ച്ചുകളയാനായി നോർമൻ കണ്ടെത്തിയ മാർഗമായിരുന്നു അമ്മയുടെ ശവശരീരം മോഷ്ടിക്കുക എന്നുള്ളത്
alfred hitchcock psycho
അങ്ങനെ മൃതദേഹം മോഷ്ടിച്ച് വേണ്ടവിധത്തിൽ അവന്റെ വീട്ടിലെ ഒരു അടഞ്ഞ മുറിയിൽ സംരക്ഷിക്കുന്നു. പലസമയങ്ങളിലും തൊട്ടടുത്തുള്ള അവൻ്റെ ടൂറിസ്റ്റ് ഹോമിൽ നിന്നും അമ്മയുടെ ചേതനയറ്റ ശരീരം പാത്ത്  വച്ച  വീട്ടിലേക്ക് കേറിപ്പോവുന്നത് കാണാം. മാസ്റ്റർ ഒാഫ് സസ്പെൻസറുടെ (ഹിച്ച് കോക് ) മൂവിയായതിനാൽ കഥാപാത്രത്തിന്റെ സ്വഭാവം എന്താണെന്നോ അമ്മയ്ക്ക് എന്താണ് പ്രശ്നം , ജീവനുണ്ടോ തുടങ്ങിയ കാര്യങ്ങൾ അവ്യക്തമാണ്.

അങ്ങനെ നോർമൻ അവന്റെ അമ്മയ്ക്ക് വേണ്ടി ചിന്തിക്കാനും സംസാരിക്കാനും തുടങ്ങി. അവൻ ഒരേ സമയം രണ്ട് വ്യക്തിത്വമായി ജീവിക്കുന്നു
അവർ പരസ്പരം സംസാരിക്കുന്നു. അവനിപ്പോൾ നോർമൻ മാത്രമല്ല ചില സമയങ്ങളിൽ അവൻ അവന്റെ  അമ്മയുമാകുന്നു. അവന്റെ ധാരണയിൽ (രോഗത്തിൽ) അവനിലെ അമ്മയ്ക്ക് അവനോടും അവന് അമ്മയോടും അസൂയ്യയാണ്. ഈ ഒരു അവസരത്തിലാണ് ലില(നായിക) അവന്റെ വീടിനോട് ചേർന്ന് കിടക്കുന്ന ഹോട്ടലിൽ താമസത്തിന് വരുന്നത് . ക്രമേണ അവനവളിൽ ആകൃഷ്ടനാവുന്നു. അവന്റെ മനസ്സിൽ അവളോടുള്ള ആഗ്രഹം വർദ്ധിച്ചു.

alfred hitchcock psycho
( അങ്ങനെയാണ് ലോക ഫിലിം ചരിത്രത്തിലെ തന്നെ സുപ്രധാന ഏടുകളിലൊന്നായ "ഷവർ സീൻ" ഹിച്ച് കോക് ലോകത്തിന് സമ്മാനിച്ചത്. കുറഞ്ഞ സെക്കന്റെുകൾക്കൊണ്ട് നിരവധി ഷോട്ടുകൾ മിന്നി മറയുന്ന "മൊണ്ടാഷ് " എന്ന എഡിറ്റിങ് വിദ്യയിലൂടെയാണ് ഈ സീൻ ചെയ്തിരിക്കുന്നത് .)

 കുളിക്കുന്നതിനിടയിൽ അവളുടെ മുറിയിൽ കൊലപാതകം നടക്കുന്നു. പക്ഷെ അതവന്റെ അമ്മയുടെ അസൂയ്യ കാരണം അവർ അവളെ കൊന്നു (നോർമന്റെ മനസ്സിൽ അവൻ കുടിയിരുത്തിയ അവന്റെ അമ്മ)  എന്ന് അവൻ വിശ്വസിച്ചു. കുറ്റം ചെയ്തത് അവന്റെ അമ്മയാണെന്നും തെളിവുകൾ നശിപ്പിക്കേണ്ടത് ഒരു മകന്റെ ഉത്തരവാദിത്യമാണെന്നുമുള്ള തോന്നലുകൾ അവനിലുണ്ടാവുകയും അവനിലെ നോർമൻ അത് നിർവഹിക്കുകയും ചെയ്യുന്നു. അവനിലെ രണ്ട് വ്യക്തിത്വങ്ങൾ ഏറ്റൂമുട്ടുകയായിരുന്നു സത്യത്തിൽ.


തുടരും...

st. Aloysius college manglore





C O L L E G E D I A R Y -6




first internal - absent + retest= A M M U

താണ്ട് ആഷികി-2 ഒക്കെ ഇറങ്ങുന്നതിന് കുറച്ച് മുമ്പ് , മനുഷ്യന്റെ മനസമാധാനം കളയാനായി പി.ജി ഒാഫിസിലെ ചേച്ചി വന്നു ക്ലാസ്സിന്റെ വാതിലിൽ മുട്ടി, ചേച്ചിയെ കണ്ടതും എല്ലാരുടെയും കണ്ണുകൾ എന്നിലേക്കു തിരിഞ്ഞു, മറ്റൊന്നും കൊണ്ടല്ല ഞാൻ ഡിഗ്രി സർട്ടിഫിക്കറ്റുകൾ മുഴുവനായി സബ്മിറ്റ് ചെയ്യാത്തതിനാൽ പതിവാണ് എന്നെ അന്വേഷിച്ചുള്ള ഈ വരവ് (അച്ചു കരുതിക്കാണും ഞാൻ മറ്റേ സംഭവം പറയാൻ പോവുവാന്ന്, അമ്പട പുളുസു... പക്ഷെ സർവ്വരുടെയും പ്രതീക്ഷകൾ അസ്ഥാനത്താക്കി ആദ്യ സെമസ്റ്ററിലെ ആദ്യ ഇന്റേണൺ എക്സം ഡെയ്റ്റും തന്ന് ചേച്ചി പോയി.

ചേച്ചി ദാ വന്ന് ദേ പോയി പണികിട്ടിയത് നമ്മക്കും ദാ കിടക്കുന്നു പെരുന്നാളിന്റെ തലേന്നും പിറ്റേന്നും പരീക്ഷ, ഹയവാനാത്ത് പിജി ഒാഫിസിലെ ചേച്ചി ജിബ്രലക്ക പകച്ചു പോയി എന്റെ പെരുന്നാളുകൾ. ഏതായാലും നാട്ടിൽ പോവാൻ ഞാൻ തീരുമാനിച്ചു കൂടെ സീനിയറിലെ ലിജോന്റെ ഉപദേശവും നീ പോയി അടിച്ചു പൊളിച്ച് വാടാ അതൊക്കെ നമുക്ക് റീ ടെസ്റ്റ് എഴുത നമ്മളൊക്കെ എത്ര എഴുതീക്കിണ് , അതുകേട്ടപ്പൊ എന്തെന്നില്ലാത്ത സന്തോഷം തോന്നി എനിക്ക്. ഇതുകേട്ട് ഹർമത്തും ചാടിപ്പൊറപ്പെട്ടു കൊച്ചിക്ക് പോവാൻ, ഒാൻ ഊര് ലക്ഷദ്വീപ് ആയോണ്ട് ഒാനിക്ക് പെട്ടന്ന് പോയി വരാൻ കജ്ജൂലാലൊ അത് കൊണ്ട് കൊച്ചിക്കാണ് ചാടിപ്പൊറപ്പെടാറ് ഒാനെന്തിന്ന ആടപ്പരിവാടിന്നറിയാൻ ഒാനോടെന്നെ ചോയിക്കെണ്ടേരും. എന്തായാലും ലിജോ അങ്ങനൊക്കെ പറഞ്ഞതല്ലെ എന്നാപ്പിന്ന സംഗതിക്കൊരു ഇത് കെടക്കട്ടേന്ന് കരുതി ഞാൻ പരീക്ഷ കഴിയോളം നാട്ടിൽ പൊരുന്നാളാഘോഷിക്കാൻ തീരുമാനിച്ചു.


വീട്ടിൽ ഒളിഅറക്കൽ(ബലി) ഉണ്ടായിരുന്നു അതിന് ഞാൻ അവിടെ ഉണ്ടാവൽ നിർബന്ധമായ ഒരു ഇതാണ് എന്നൊക്കെയുള്ള കള്ളക്കഥയുമായി ഞാൻ മംഗലാപുരത്തേക്ക് വണ്ടി കയറി, പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉച്ച സമയത്ത് എന്നും തറാവീഹ് നമസ്കരിക്കാൻ പോവാറുള്ള ഉഡായിപ്പ് വേലകൾ നടപ്പില്ലാന്ന് hodയെ കണ്ട് retest നുള്ള ഫോം കൊടുത്തപ്പത്തന്നെ മനസ്സിലായി, അടുത്ത ഊയം ഡീനിനെ കാണലാണ്, അതാണ് അവസാനത്തെ കച്ചിത്തുരുംമ്പും. അയാള് സമ്മതിക്കൂടാ നുമ്മ സ്വന്തം ആളല്ലെ എന്ന് വീമ്പൂം വിട്ട് ഹർമത്ത് മുമ്പേ നടന്നു, അപ്പൊഴാണ് മനസ്സിലായത് ഞങ്ങളപ്പോലെത്തന്നെ പെരുന്നാളാഘോഷിച്ചവർ കോളജിൽ വേറയും ഉണ്ടെന്ന്, ഞങ്ങൾ അകത്ത് കടന്നു... ദാ കിടക്കുന്നു ട്വിസ്റ്റ്...അനുരാഗത്തിൻ വേളയിൽ വരവായി...മംഗലാപുരത്തെ കടാപുറത്ത് നിന്നുള്ള തണുത്ത കാറ്റൊന്നും തട്ടത്തിലും മുടീലൊന്നും തട്ടിത്തടവാത്തോണ്ട് ചുറ്റുമുള്ളതെല്ലാം കാണാമായിരുന്നു, അങ്ങനെ ഞങ്ങളുടെ സൗഹൃദത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നു, അന്ന് ആ ഡീനിന്റെ മുറീന്ന് മനസ്സിലുറപ്പിച്ചത് കൊണ്ടാവാം വഴിയിൽ വച്ച് വീണ്ടും കാണാനും പരിചയപ്പെടാനും സാധിച്ചത് (ബെർതെ)
പിന്ന ഡീനിനെ കണ്ടതും ഒരു പരീക്ഷ മാത്രം എഴുതാൻ സമ്മതിച്ചതൊക്കെ ഒരു സ്വപ്നം പോലെ ഒാർക്കുന്നു. നല്ല കുറേ നാളുകൾ...ഹംതെരെ ബിനിഅബ് രഹനബി സക്തെ....
ഇപ്പം ലാലാ ലല ലാല.ല ലല ലലല...

തുടരും‬...