Showing posts with label travelogue. Show all posts
Showing posts with label travelogue. Show all posts

പൂക്കളുടെ നഗരത്തിലെ അലാഹുദ്ദീൻ ഹസൻ ബഹ്മാൻ ഷായുടെ സാമ്രാജ്യം | Gulbarga Fort Karnataka

 Gulbarga Fort

ഡൽഹി സുൽത്താന്മാരുമായുള്ള കൂട്ടുഭരണം ഉപേക്ഷിച്ചതിന് ശേഷമാണ് അലാഹുദ്ദീൻ ഹസൻ ബഹ്മാൻ ഷാ ഗുൽബർഗ കേന്ദ്രമാക്കി അദ്ദേഹത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. ഹൈദരാബാദിൽ നിന്ന് 200ഉം ബാംഗ്ലൂരിൽ നിന്ന് 623 കിലോ മീറ്ററും അകലെയായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു നഗരമാണ് ഗുൽബർഗ കൽബുർഗി.

Gulbarga Fort

യൂറോപ്യൻ മിലിട്ടറി നിർമാണ ശൈലിയിൽ ബഹ്മാൻ ഷാ നിർമിച്ച ഭരണസിരാ കേന്ദ്രമായിരുന്നു ഗുൽബർഗ ഫോർട്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നീണ്ടുപരന്നു കിടക്കുന്ന ഈ കോട്ട അക്ഷരാർത്ഥത്തിൽ ഒരു അത്ഭുതം തന്നെയാണ്. ഇരുവത്തി ആറോളം പടുകൂറ്റൻ പീരങ്കികൾ അതും ലോകത്തിലെ തന്നെ ഏറ്റവും വലിയ പീരങ്കി ഉള്ളതും ഈ കോട്ടയിലാണ്. കോട്ടയുടെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത ഇതിനുള്ളിലെ Jamia Masjid ആണ് (പള്ളിയെ കുറിച്ച് മറ്റൊരു പോസ്റ്റിൽ പറയാം). ഇരുന്നൂറിൽപരം കുടുംബങ്ങൾ ഇന്നും ഈ കോട്ടക്കുള്ളിൽ താമസിച്ചുവരുന്നു. ചരിത്ര യാത്രകൾ നടത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണിവിടം. ഗുൽബർഗ റയിൽവേ സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

Gulbarga Fort

ഇനിഅൽപം ഗുൽബർഗയെക്കുറിച്ച്

ഗുൽബർഗ എന്നാൽ പൂക്കളുടെ നഗരം എന്ന് അർത്ഥം വരുന്ന ഒരു ഉർദു വാക്കാണ്. കൽബുർഗി എന്നാൽ കല്ലുകളുടെ കോട്ട എന്ന കന്നട വാക്കിൽ നിന്നുമാണ് ഈ നഗരത്തിന് ഈ പേരുകൾ ലഭിച്ചത്. 1347ലാണ് ബഹ്മാൻ ഷാ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന് തുടക്കം കുറിക്കുന്നത്, ഗുൽബർഗ കേന്ദ്രമാക്കിയായിരുന്നു ഷായുടെ ഭരണം. 1428ൽ അദ്ദേഹത്തിന്റെ ഭരണം അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ സാമ്രാജ്യം Bijapur, Bidar, Berar, Ahmednager, and Golconda എന്നിങ്ങനെ അഞ്ച് സ്വതന്ത്രഭരണ പ്രദേശങ്ങളായി മാറിയിരുന്നു. ഗുൽബർഗ ബിജാപൂരിന്റെ അധീനതയിലും പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ ഔറംഗസീബിന്റെ ഭരണകാലത്ത് ഗുൽബർഗ ഗോൽക്കൊണ്ട സാമ്രാജ്യത്തിന്റെ കീഴിലുമായിരുന്നു.

Gulbarga Fort

ഔറംഗസീന്റെ പിൻതുടർച്ചയായി വന്ന അഫ്സൽ ഷായുടെ മുഗൾ ഭരണം ഹൈദരാബാദ് സംസ്ഥാനം രൂപീകരിക്കുകയും ഗുൽബർഗ അതിന്റെ ഭാഗമാവുകയും ചെയ്തു. പിന്നീട് സ്വതന്ത്ര്യ ലബ്ദിക്കു ശേഷം ഹൈദരാബാദ് ഇന്ത്യൻ യൂനിയനോട് കൂട്ടിച്ചേർക്കുകയും ഗുൽബർഗ ഉൾപ്പെടുന്ന ഭാഗങ്ങൾ 1956ൽ മൈസൂരിന്റെ ഭാഗമാവുകയും ചെയ്തു.
gulbarga fort | gulbarga masjid | kalaburagi | rk nadapuram
RK Nadapuram
Gulbarga Fort

Gulbarga Fort

കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഞ്ച് കാടുകളിലൂടെ ഒരു ബൈക്ക് യാത്ര | Bandipur Forest | Masinagudi otty | Rayees Koodatt

Rayees koodatt, rk nadapuram, bandipur forest, masinagudi

കോഴിക്കോട് നിന്ന് കാലത്ത് 4 മണിക്ക് യാത്ര പുറപ്പെട്ട ഞങ്ങൾ 9 മണിയായപ്പോയേക്കും ഗുണ്ടൽപ്പേട്ടയെത്തി. അവിടുന്ന് ബന്ദീപ്പൂർ, മുതുമലയ് ടൈഗർ റിസേർവിട് ഫോറസ്റ്റുകൾ കടന്ന് ഊട്ടിയിലേക്ക്. ഇലപൊഴിഞ്ഞ കാട്ടിലൂടെയുള്ള ആ യാത്ര ഒാർമയിലെ നല്ലൊരു അനുഭവമാണ്. 

Rayees koodatt, rk nadapuram, bandipur forest, masinagudi

കറുത്ത ചെറു പാതകളാൽ വളഞ്ഞുപുളഞ്ഞു പോവുന്ന മസിനഗുഡി ചുരവും കടന്ന് ഊട്ടിയിലേക്ക്. ചെറിയൊരു ചാറ്റൽ മഴ നനഞ്ഞാണ് ഞങ്ങൾ ഊട്ടിയിലെത്തിയത്. 

Rayees koodatt, rk nadapuram, bandipur forest, masinagudi

ഊട്ടിയിലെ കൊടും തണുപ്പിൽ അസഹനീയമായിരുന്നു ആ മഴ. എന്നാലും ബൈക്കിലിരുന്ന് ചാറ്റൽ മഴ കൊള്ളുന്നതിന്റെ സുഖമൊന്ന് വേറെ തന്നെയാ

Rayees koodatt, rk nadapuram, bandipur forest, masinagudi

മഴ നനയുന്ന ഊട്ടിയുടെ സൗന്ദര്യം അത് കണ്ടവർക്കറിയാം. എങ്ങും തിരക്കു പിടിച്ച കൊച്ചു ടൗണുകൾ അതിനിടയിലൂടെ ചെറു പാതകൾ. ഊട്ടിക്ക് പകരം ഊട്ടി മാത്രം. കൊടും തണുപ്പിൽ ചാറ്റൽ മഴയും കൊണ്ട് ഗുഡല്ലൂർ നിലമ്പൂർ കാട് വഴി കോഴിക്കോട്ടേക്ക്

 #travel #bandipurnationalpark #Otty #rayeeskoodatt #rknadapuram #calicut #kerala #karnataka #tamilnadutourism

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi

Rayees koodatt, rk nadapuram, bandipur forest, masinagudi


തൊള്ളായിരം കണ്ടിയിലെ മണ്‍വീട്‌ | 900 KANDI WAYANAD | AN ADVENTURE TREKKING SPOT IN WAYANAD

900 kandi wayanad
Best trekking place in wayanad | best adventure place in wayanad |  900 kandi stay | chooralmala | discover wayanad | how to reach 900 kandi | 900 kandi images | 

വന്യ മൃഗങ്ങള്‍ വസിക്കുന്ന കാടും, വെള്ളച്ചാട്ടവും, മലനിരകളും അതിന്റെ ഉച്ചിയില്‍ മണ്ണില്‍ തീര്‍ത്തൊരു മണ്‍വീടും ഉണ്ടെങ്കില്‍ എന്ന് സ്വപ്‌നം കണ്ടുനോക്കിയെ! അടിപൊളിയാവില്ലെ, എന്നാല്‍ അത് വെറും സ്വപ്‌നമല്ല അങ്ങനെയൊരു സ്ഥലമുണ്ട്. ഒരു യാത്രികന് ഏറ്റവും ഇഷ്ടപ്പെട്ടതെല്ലാം ഒറ്റ ഫ്രയിമില്‍ വരുന്നൊരിടം. വയനാട്ടിലെ മേപ്പാടിയില്‍ നിന്ന് സൂചിപ്പാറ-ചൂരമല റൂട്ടില്‍ ഏകദേശം 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാടിന്റെ കാനന ഭംഗിയുടെ തലസ്ഥാനമായ തൊള്ളായിരം കണ്ടിയിലെത്താം. തിങ്ങിനിറഞ്ഞ വനം പ്രദേശത്തിനിടയിലൂടെ വളരെ വീതികുഞ്ഞ താറിട്ട റോഡ് രണ്ട് കിലോമീറ്റര്‍ മുകലിലോട്ട് എത്തുമ്പോള്‍ കുറേ റിസോട്ട് ഒക്കെ കാണാനാവും.
900 kandi wayanad
അവിടുന്നങ്ങോട്ട് റോഡിന്റെ ഇരുവശങ്ങള്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്ത ചെറിയ റോഡ്. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോവാന്‍ കഴിയുന്ന വീതിയലാണ് റോഡുള്ളത്. കുറേയങ്ങ് മുകളിലെത്തുമ്പോള്‍ വലിയൊരു കുളം കാണാം, നാട്ടിന്‍ പ്രദേശങ്ങളില്‍ നിന്ന് പിടിക്കുന്ന പാമ്പുകളെ ഇവിടെയാണ് കൊണ്ടിടുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുകളില്‍ വലിയൊരു വ്യൂ പോയിന്റും വെള്ളച്ചാട്ടവുമുണ്ട്.
900 kandi wayanad
വെള്ളച്ചാട്ടത്തിനും വ്യൂ പോയിന്റിലേക്കും പോവുന്നതിന്റെ മുമ്പാണ് നമ്മുടെ സ്വപ്‌നമായ മണ്‍വീട് കിടക്കുന്നത്. മൂക്കില്‍ തുളച്ചു കയറുന്ന കാപ്പിപ്പൂവിന്റെയും പൂത്തുനില്‍ക്കുന്ന ഏലത്തിന്റെയൊക്കെ വര്‍ണാതീതമായ മണങ്ങള്‍ ആസ്വദിച്ചാണ് മണ്‍വീട്ടിലേക്ക് പോവേണ്ടത്. തീര്‍ത്തും മണ്ണില്‍ പണികഴിച്ചൊരു കൊച്ചുവീട്. ഒരു കിച്ചനും ഒരു വലിയ ബെഡ് റൂം, ഇരിക്കാനൊക്കെയായി പുറത്ത് കാപ്പിവടിയില്‍ തീര്‍ത്തൊരു അടിപൊളി  ഇരിപ്പിടം, തൊട്ടടുത്ത് തന്നെ ടോയ്‌ലറ്റും.
900 kandi wayanad
കഴിഞ്ഞ ശക്തമായ മഴയിലും ഉരുള്‍പ്പൊട്ടലിലും വീടിന് അങ്ങിങ്ങായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓലയും പുല്ലുമാണ് മുകള്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. മലമുകളില്‍ നിന്ന് പൈപ്പുമാര്‍ഗം വരുന്ന ശുദ്ധമായ വെള്ളം ഏത് കാലാവസ്ഥയിലും ലഭ്യമാണ്. തിങ്ങിനില്‍ക്കുന്ന മലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന സൂചിപ്പാറ വെള്ളച്ചാട്ടം തയുയര്‍ത്തി നില്‍ക്കുന്ന ചെമ്പ്ര പീകും ഒക്കെ സമീപ പ്രദേശങ്ങളില്‍ തന്നെയാണ്.
900 kandi wayanad
രാത്രി ഏറെ വൈകിയാണ് ഞങ്ങള്‍ തൊള്ളായിരം കണ്ടിയിലെത്തിയത് മേപ്പാടിയില്‍ നിന്ന് വാങ്ങിയ മീനും ചിക്കനുമൊക്കെ അടിപൊളിയില്‍ ഉണ്ടാക്കി വിശപ്പടക്കിയാണ് കിടന്നുറങ്ങിയത്. ശരീരം കോച്ചുന്ന തണുപ്പാണ് ഈ ചൂടന്‍ കലാവസ്ഥയിലും തൊള്ളായിരം കണ്ടിയില്‍, രാവിലെ എണീറ്റ് തീക്കണലിട്ട് നല്ല കട്ടന്‍ല ചായയും കഞ്ഞിയും ഉണ്ടാക്കി, മലമുകളില്‍ നിന്ന് വരുന്ന പനനീര്‍ വെള്ളത്തില്‍ അടിപൊളിയായി കുളിയും കഴിഞ്ഞാണ് തൊള്ളായിരം കണ്ടിയോട് വിടപറഞ്ഞത്.
900 kandi wayanad
900 kandi wayanad
900 kandi wayanad



ഇനി വയനാട്ടില്‍ പോവാന്‍ ചുരം കയറേണ്ട | BEST OFF ROAD RIDE TO WAYANAD | BEST TREKKING PLACE IN CALICUT | WAYANAD

best trekking in calicut
BEST TREKKING PLACE IN KERALA | BEST TOURIST PLACE IN CALICUT | WAYANAD | NADAPURAM MUDI | KARINGAD MALA | LADAK MALA | KORANGAPPARA |

വയനാട് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക വളഞ്ഞു പുളഞ്ഞുപോവുന്ന ചുരങ്ങളും അതില്‍ ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങളുമായിരിക്കും. വയനാട് ജില്ലയിലോട്ട് പോവണമെങ്കില്‍ ചുരം
കയറല്‍ നിര്‍ബന്ധമാണ്. താമരശ്ശേരി ചുരം, പാല്‍ ചുരം, നാടുകാണി ചുരം, കുറ്റ്യാടി ചുരം തുടങ്ങിയവയാണ് വയനാട്ടിലേക്കുള്ള പ്രധാന മാര്‍ഗങ്ങള്‍. എന്നാല്‍ ചുരമില്ലാതെ വയനാട്ടിലേക്കെത്താവുന്ന ഒരു വഴിയാണ് പരിചയപ്പെടുത്തുന്നത്. തൊട്ടില്‍പാലത്ത് നിന്ന് ഏകദേശം 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാം കുറ്റ്യാടി ചുരത്തിലെത്തും. കുറ്റ്യാടി ചുരത്തിന് തൊട്ടില്‍പാലം ചുരമെന്നും പക്രംതളം ചുരമെന്നൊക്കെ പേരുണ്ട്. താമരശ്ശേരി ചുരം കഴിഞ്ഞാല്‍ വയനാട്, മൈസൂര്‍, ബാംഗ്ലൂര്‍, തുടങ്ങിയ സ്ഥലങ്ങലിലേക്ക് പോവാന്‍ കോഴിക്കോട് ജില്ലയിലുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് കുറ്റ്യാടി ചുരമാണ്.
best trekking in calicut
ചുരം തുടങ്ങുന്നതിന്റെ കുറച്ച് മുമ്പ് പൂതംമ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്ന് ഇടത്തോട്ട് പോവുന്ന ചെറിയൊരു റോഡ്‌, ആ വഴിയില്‍ ഏകദേശം 9കിലോമീറ്റര്‍ ഓഫ് റോഡില്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെത്താം. മെയിന്‍ റോഡില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ നല്ല താറിങ് ചെയ്ത റോഡ് കിട്ടും പിന്നിടങ്ങോട്ട് പോവുമ്പോല്‍ നല്ല പൊട്ടിപ്പൊളിഞ്ഞ റോഡാണ്. റോഡിന്റെ ഇരുവശങ്ങളിലും നല്ല ഭംഗിയുള്ള പ്രദേങ്ങളാണ്, ചിലയിടങ്ങളില്‍ പച്ചക്കറി കൃഷിയും മറ്റും കാണാം
best trekking in calicut
പിന്നിടങ്ങോട്ട് മലഞ്ചെരുവിലൂടെയുള്ള യാത്രയാണ്. വളരെ ചുരുങ്ങിയ വീടുകളാണ് ഈ പ്രദേശങ്ങളിലുള്ളത്. ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന റൂട്ടാണിത്. ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് കയറിപ്പോവാന്‍ നിരവധി ചെറിയ കുന്നുകളും മലനിരകളും ഈ വഴിയിലുണ്ട്. പ്രസിദ്ധമായ നാദാപുരം മുടിയിലോട്ട് പോവേണ്ട പ്രധാന വഴികളിലൊന്ന് ഈ റോഡില്‍ നിന്നാണ് തുടങ്ങുന്നത്. കൂടാതെ കരിങ്ങാട് മല കൊരണപ്പാറ ലടാക്ക് മല തുടങ്ങിയ മല നിരകളിലേക്കുള്ള വഴികളെല്ലാം തുടങ്ങുന്നത് ഈ വഴിയില്‍ നിന്നാണ്‌. കൂറെ മുകളിലെത്തുമ്പോള്‍ വീതി കൂടിയ വലിയൊരു റോഡ് കിട്ടും തൊട്ടടുത്തായി വലിയൊരു ക്രഷര്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവിടേക്കുള്ള വഴിയാണ് മുകളിലോട്ട് പോവുന്നത്, വലിയ റോഡില്‍ നിന്ന് താഴോട്ട് കാണുന്ന റോഡിലാണ് നമുക്ക് പോവാനുള്ളത്.  
best trekking in calicut
സ്ഥലത്തെക്കുറിച്ച് ചോദിക്കാനും മറ്റും വഴിയിലൊന്നും ആരേയും കണ്ടില്ല. കഴിഞ്ഞ ശക്തമായ മഴയില്‍ ഉരുള്‍ പൊട്ടിയതിന്റെ ബാക്കി പത്രങ്ങള്‍ വഴിയില്‍ അങ്ങിങ്ങായി കാണാം. ഏകദേശം ഒമ്പതാം വളവിന് സമാന്തരമായി എത്തുന്ന സ്ഥലത്ത് നല്ലരീതിയില്‍ സജീകരിച്ച ചെറിയൊരു റിസോര്‍ട്ട് കാണാം, അതിന്റെ തൊട്ട് മുകളിലായി മറ്റൊരു വീട് കൂടിയുണ്ട്, പക്ഷെ അവിടങ്ങളിലൊന്നും ആരും ഉണ്ടായിരുന്നില്ല. അവിടെ നിന്ന് കുറച്ച് ദൂരം മാത്രമാണ് മെയിന്‍ റോഡിലെത്താനുള്ളത്. പക്രംതളത്തിലെ കപ്പല്‍ ബില്‍ഡിങ് ഒരു വൈഡ് ഫ്രയിമില്‍ കാണാം. കാട്ടുവഴികള്‍ താണ്ടി മെയിന്‍ റോഡില്‍ എത്തുമ്പോള്‍ വല്ലാത്തൊരു ഫീലാണ്. ബൈക്ക് യാത്രക്കാര്‍ക്ക് അടിപൊളിയായി പോയി ആസ്വദിക്കാന്‍ പറ്റിയ സൂപ്പര്‍ സ്ഥലമാണിത്‌.
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut
best trekking in calicut


Cultural Diversity of Kurichiyar Tribe in Wayanad

Kurichyar wayanad
Kurichiya | Kurichiyar |  Hill Brahmins | Malai Brahmins | Wayanad valad | Thalappuzha | Kabani River | Kurichiyar Mala | 

By RK Nadapuram

വാളാട്ടെ പിട്ടനും പിട്ടത്തിയും

കിഴക്കോട്ട് ഒഴുകുന്ന കബനിയുടെ ഇരുകരകളിലും പച്ചപുതച്ചുറങ്ങുകയാണ് വാളാടെന്ന തനിനാടൻ ഗ്രാമം. ദുനിയാവുംവിട്ട് വാളാട് പോയി താമസിക്കണമെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ആ നാടൻ വർത്തമാനം അന്വർത്ഥമാക്കുന്ന ഭംഗിയുണ്ട് സത്യത്തിൽ വാളാടിന്. വാഴത്തോട്ടങ്ങളും കാപ്പിയും തേയിലയും കുന്നുകളും താഴ്വരകളും നിറഞ്ഞ വല്ലാത്തൊരു ഹരിതഭംഗിയുള്ള നാട്. പഴശ്ശിയുടെ വലം കൈയായിരുന്ന തലക്കൽ ചന്തുവിന്റെ സമുദായത്തിൽപ്പെട്ട കുറിച്യരാണ് ഗ്രാമവാസികളിലധികവും.
Kurichyar wayanad
ആദിവാസി വിഭാഗത്തിലെ ഏറ്റവും ഉയർന്ന വിഭാഗക്കാരാണ് കുറിച്യർ. അമ്പും വില്ലും അനായാസം കൈകാര്യം ചെയ്യുന്നവർ, പുതുതലമുറയിലുമുണ്ട് ധാരാളം. അവരുടെ വീടുകളിൽ ഇന്നും സൂക്ഷിച്ചുവരുന്നുണ്ട് ആ പഴയ ഒാർമകൾ. വ്യത്യസ്ഥങ്ങളായ ആചാരങ്ങൾ തുടർന്നുവരുന്നവരാണിതിലധികവും. മെൻസസ് ആവുന്ന സ്ത്രീകൾ വീടിനുള്ളിൽ പ്രവേശിക്കാൻ പാടില്ല എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. മിക്കതറവാടുകളുടെ പുറകിലും മെൻസസ് ആവുന്ന സ്ത്രീകൾക്ക് താമസിക്കാൻ പ്രത്യേക റൂം സംവിധാനിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ വീട്ടിലേക്ക് പ്രവേശിക്കാനൊ അവിടെയിരുന്ന് ഭക്ഷണം കഴിക്കാനൊ പാടില്ല. അങ്ങനെ പ്രവേശിച്ചാൽ വീട് അശുദ്ധമാവുമെന്നാണ് അവരുടെ വിശ്വാസം. സ്വന്തം ജാതിയിൽപ്പെട്ടവരെ മാത്രം വിവാഹം കഴിക്കുന്ന കുറിച്യർ മരുമക്കത്തായ സമ്പ്രദായമാണ് പിൻതുടരുന്നത്. വീട്ടിലെ കാരണവരെ പിട്ടനെന്നും കാരണവത്തിയെ പിട്ടത്തിയുമെന്നാണ് വിളിക്കുക.
Kurichyar wayanad
വിരളിലെണ്ണാവുന്ന തറവാടുകൾ മാറ്റിനിർത്തിയാൽ കുറിച്യത്തറവാടുകളിലധികവും ന്യൂജനാണ്. എന്നിരുന്നാലും അവരുടെ സംസ്കാരവും ആചാരവും കൈമോഷം വരാതെ കാത്തുസൂക്ഷിക്കുന്നുണ്ടവർ. കൃഷി തന്നെയാണ് പ്രധാന വരുമാന മാർഗം, പ്രളയത്തിൽ നഷ്ടപ്പെട്ടതിനെകുറിച്ച് മാത്രമാണവർക്ക് പറയാനുള്ളത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇക്കോപാർക്കായ 'E3 തീം പാർക്ക് ' സ്ഥിതിചെയ്യുന്നതും വാളാടിനടുത്താണ്. അടുത്ത കൂട്ടുകാരായി മൂന്നുപേരുണ്ട് വാളാട്ട്. ഇബ്രാഹീം, ഷബീറലി, റാഫി, ഇബ്രാഹീമിന്റ വീട്ടീന്ന് അടിപൊളി ഫുഡും കഴിച്ച് ഇടവഴികളിലൂടെ വൈത്തിരിക്ക്...
Kurichyar wayanad

Kurichyar wayanad

Kurichyar wayanad

Kurichyar wayanad

Kurichyar wayanad

കുറ്റിച്ചിറ വിശേഷങ്ങൾ | Kuttichira Tales


By RK Nadapuram
Kuttichira History, Mishkal palli, mishkal masjid, Tippu Sulthan, Kuttichira Food, muslim culture, calicut beach
calicut valiya kazi, zamorin, samoodhiri

അറബിക്കടലിന്റെ തീരത്ത് ആയിരം കൊല്ലത്തെ ഒാർമകളെ തെല്ലും ചോർന്നുപോവാതെ കാത്തുസൂക്ഷിക്കുകയാണ് കുറ്റിച്ചിറയെന്ന പ്രദേശം. ആയിരത്തിൽപരം വർഷം പഴക്കമുള്ള പള്ളികളും വീടുകളും ഇടവഴികളും കണ്ണിന് കുളിർമ തരുന്നതും അവയിൽ ചിലതിന്റെ നിർമാണങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നതുമാണ്. മുസ്ലീംങ്ങളാണ് പ്രദേശത്തുകാരിലധികവും.
ഏകദേശം ആയിരത്തിൽപരം വർഷം പഴക്കമുള്ള മുച്ചുന്തിപ്പള്ളിയാണ് ഇവിടത്തെ പഴമകളിലൊന്ന്, മിനാരമൊ മറ്റേതെങ്കിലും അടയാളമൊ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രസിദ്ധമായ മിശ്കാൽ പള്ളിയുടെ തെക്കു വശത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. സാമുദായിക ഐക്യത്തിന്റെ മകുടോദാഹരണമായിരുന്നു മുച്ചുന്തിപ്പള്ളിയുടെ നിർമാണം.

അറേബ്യൻ കച്ചവടക്കാരനായിരുന്ന നക്ഹൂദ മിശ്കാൽ നിർമിച്ച പ്രസിദ്ധമായ പള്ളിയാണ് മിശ്ക്കാൽ പള്ളി. പോർച്ചുഗീസുകാർ പള്ളി ആക്രമിച്ചപ്പോൾ അന്നത്തെ സാമൂതിരിയുടെ നേതൃത്വത്തിൽ പള്ളി പുതുക്കിപ്പണിയുകയായിരുന്നു. ഏകദേശം എണ്ണൂറ് വർഷം പഴക്കം കണക്കാക്കുന്നു ഈ പള്ളിക്ക്. മിശ്കാൽ പള്ളിയാണ് യഥാർത്ഥത്തിൽ കുറ്റിച്ചിറയുടെ മുഖം. 
കോഴിക്കോട് വലിയ ഖാസിയുടെ കേന്ദ്രവും ഇവിടെയാണ്. പള്ളിക്ക് മുമ്പിലായി വലിയൊരു പൊതുകുളമുണ്ട്, വൈകുന്നേരമായാൽ ഈ കുളത്തിന്റെ തിണ്ണയിലിരുന്നാണ് ഇവിടുത്തുകാർ നാട്ടുവർത്തമാനങ്ങൾ പറയുന്നത്. തൊട്ടടുത്തായി ഒന്നിച്ചിരുന്നു ടി.വി. കാണാനുള്ള സംവിധാനവും. ചിലസമയങ്ങളിൽ ഇവരോട് ശരിക്കും അസൂയ തോന്നിപ്പോവും, എങ്ങനെയാണ് ഇവർക്ക് ഇതൊക്കെ നിലനിർത്തിപ്പോവാനെന്നോർത്ത്.
ടിപ്പുവും പട്ടാളവും വന്ന മറ്റൊരു ചരിത്രമാണ് കുറ്റിച്ചിറയ്ക്ക് പറയാനുള്ളത്. യമനിൽ നിന്ന് വന്ന ശൈഹ് മുഹമ്മദ് ജിഫ്രി തങ്ങളും കൂട്ടരും കുറ്റിച്ചിറയിൽ താമസമാക്കുകയും അവിടെ ചെറിയൊരു പള്ളി നിർമിക്കുകയും ചെയ്തു. അമാനുഷിക കഴിവുകൾ ധാരാളമുണ്ടായിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹമെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ പിൻതലമുറ ഇന്നും കുറ്റിച്ചിറയിലെ ഈ പഴയ വീട്ടിൽ താമസിക്കുന്നുണ്ട്.
സാമുതിരിയിൽ നിന്നാത്രെ ടിപ്പു സുൽത്താൻ തങ്ങളെക്കുറിച്ച് കേൾക്കുന്നത്. നാനൂറോളം വരുന്ന പട്ടാളക്കാരുമായി ടിപ്പു ഇവിടെ വരികയും ഇവിടെ താമസിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. ടിപ്പുവിനെ സ്വീകരിച്ചിരുത്തിയ ഒരു വമ്പിച്ച മരത്തിന്റെ ബെഞ്ചൊക്കെ ഇന്നുമിവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. 
തങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിയ ഖുർആനും ഇവിടെയുണ്ട്. ഒരു വലിയ റൂമിനുള്ളിലാണ് ഇവരുടെ ഖബറുകളും യമനിൽ നിന്നുകൊണ്ടുവന്ന പഴയ കുറേ സാധനങ്ങളും സൂക്ഷിച്ചിരിക്കുന്നത്. തങ്ങളുടെ നിർദ്ദേശ പ്രകാരമാണ് ടിപ്പു മാനാഞ്ചിറയിലെ കുളം നിർമിച്ചതെന്നും പറയപ്പെടുന്നു. മുസ്ലീം സമുദായത്തിലെ കോയ എന്ന് വിളിപ്പേരുള്ള വിഭാഗക്കാരാണ് ഇവിടുത്തുകാരിലനികവും. മരുമക്കത്തായ സമ്പ്രദായമാണ് ഇവിടുത്തുകാരിലധികവും സ്വീകരിച്ചുവരുന്നത്.