BANDIPUR FOREST FIRE | MUTHUMALAI TIGER RESERVE CLOSED DUE TO FIRE


bandipur forest fire
മനസിൽ കൂരമ്പ് തറയ്ക്കുന്ന കാഴ്ചകൾ

രണ്ടു ദിവസമായി അഗ്നി ഭക്ഷിക്കുന്ന കാടുകളെയാണ് കാണുന്നത്. വനമെന്നത് ഒഴിവ് സമയങ്ങളിൽ നമുക്ക് കുളിർമ പകരാൻ മാത്രമുള്ള ടൂറിസ്റ്റു സ്പോട്ടുകൾ മാത്രമല്ല മറിച്ച് ഭൂമിയുടെ ശ്വാസകോശം കൂടിയാണ്. പ്രകൃതി സംരക്ഷണത്തെ പണ്ട് മുതലേ സിലബസിന്റെ ഭാഗമാക്കി പഠിച്ച നമുക്ക് അറിവില്ലായ്മ എന്ന് പറയുവാൻ സാധിക്കില്ല. അറിഞ്ഞു കൊണ്ട് ചെയ്യുന്നതിനെ അബദ്ധം എന്നും വിളിക്കാൻ സാധിക്കില്ല. ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ഉണ്ടായ തീ പിടുത്തത്തിൽ ഹെക്ടറോളം വനഭൂമി ഓർമയായി കൂടെ ഒട്ടേറെ മൃഗങ്ങളും.
bandipur forest fire
മുളക്കൂട്ടങ്ങളും മരച്ചില്ലകളും തമ്മിലുരസി കാട്ടു തീ ഉണ്ടായി എന്ന് നൂറു ശതമാനം ഉറപ്പിച്ചു പറയുവാൻ സാധിക്കില്ല. വെറുതെ വലിച്ചെറിയുന്ന സിഗററ്റ് കുറ്റി കൊണ്ടും ഒരു കാട് സംഹരിക്കപ്പെടാം. ഇത് വേനൽ കാലമാണ് ഒരു 10 മിനിറ്റ് വേനലിൽ നടന്നാൽ നാം തളരുന്നു അപ്പോൾ ദാഹ ജലത്തിന് വേണ്ടി പായുന്ന വൃക്ഷ വേരുകളുടെയും വന്യ മൃഗങ്ങളുടെയും കാര്യമോ!! കൊടും പട്ടിണിയിലായ സസ്യ ഭുക്കുകൾ കാട്ടിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറും കഴിക്കുന്നു. മാംസ ഭുക്കുകളായ മൃഗങ്ങൾ കടന്നു കയറുന്ന നമ്മളെ തന്നെ ആഹാരമാക്കിയേക്കാം.

പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്ക് വേനലിൽ ഉണങ്ങി കരിഞ്ഞു നിൽക്കുന്ന കാട്ടു മരങ്ങളും പുൽമേടുകളും ഒരു മന സുഖവും തരില്ല . വേനലിൽ കാടിനെ അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത്. ഒരു കാടും നമുക്ക് അതിഥി ദേവോ ഭവ: പറയില്ല കാരണം അത് സംരക്ഷിച്ചു കൊണ്ട് പോകുന്ന പ്രകൃതിയുടെ സന്തുലിനാവസ്ഥയിൽ കൈ കടത്താൻ നമ്മളിൽ ചിലത് മതിയെന്ന് അതിനറിയാം. ബഹു:വനം വന്യ ജീവി വകുപ്പ് നിലവിലുള്ള നിയമങ്ങൾ പ്രബലമാക്കുക.

*വേനൽ കാലത്ത് ട്രെക്കിങ് വേണ്ട

*വന്യ ജീവി സങ്കേതങ്ങളിലേക്കും റിസർവുകളിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തുക

*കാടിനുള്ളിൽ കൂടിയുള്ള ഗതാഗതം നിയന്ത്രിക്കുക. വന അതിർത്തിയിൽ നിർത്തിയിട്ടുള്ള ഭക്ഷണ പാകം ചെയ്യൽ എന്നിവ വേണ്ട. പെർ കിലോമീറ്ററിൽ നിന്ന് ഒരു 500 പ്ലാസ്റ്റിക് കുപ്പിയെങ്കിലും കാണും.

* നേരിയ പുക എങ്കിലും കണ്ടാൽ ഫോറെസ്റ് അധികൃതരെ അറിയിക്കുന്നതിലൂടെ ഹെക്ടറോളം വന ഭൂമിയെ രക്ഷിക്കാനാകും. കാട്ടു തീ നിയന്ത്രണത്തിലും അപ്പുറം പോകാം. കാട്ടിൽ അഗ്നി രക്ഷാ ഉപകരണങ്ങൾക്ക് പരിമിതിയുണ്ട്. വിദേശ രാജ്യങ്ങളിലെന്ന പോലെ കാട്ടു തീ ഹെലികോപ്റ്ററിൽ കൂടി കെടുത്തുന്ന സംവിധാനം അടിയന്തിരമായി നമുക്കില്ല.
പച്ചയുടുത്ത് നിൽക്കുന്ന വന്യ സൗന്ദര്യം ഒരു  ലഹരി തന്നെയാണ്. അതിന് ഈ വേനൽ കഴിയട്ടെ!! അത് വരെ നമുക്ക് കാടിനെ അതിന്റെ വഴിക്ക് വിടാം

#Prevent Forest Fire

#Save Wild Life
-unni

കുറ്റ്യാടിയില്‍ ഇങ്ങനൊരു സ്ഥലം നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല | KUTTIADY FOREST | PANNIKKOTTURE | JANAKIKKADU

BEST TOURIST PLACE IN CALICUT
KUTTIADY FOREST | JANAKIKKADU | KUTTIADY RIVER | PERUVANNAMUZYI DAM |  PASHUKKADAV | PANNIKKOTTURE | KAKKAYAM | KARIYATHUMPARA | MARUTHONGARA PANCHAYATH | RK NADAPURAM | KL18 TIMES | 

കുറ്റ്യാടിയില്‍ ഇങ്ങനൊരു സ്ഥലം നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല

കുറ്റ്യാടിയില്‍ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന അധി മനോഹരമായൊരു പ്രദേശമാണ് പന്നിക്കോട്ടൂര്‍. കുറ്റ്യാടിയില്‍ നിന്ന് പശുക്കടവ് റൂട്ടില്‍ ഏകദേശം 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ജാനകിക്കാട്‌ ഇക്കോ ടൂറിസത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന പാലത്തിനടിയിലൂടെയുള്ള ചെറിയ വഴിയില്‍ 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പന്നിക്കോട്ടുരിലെത്താം.
JANAKIKKADU
കുറ്റ്യാടി പുഴയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഭംഗിയുള്ള കുറേ തുരുത്തുകളാണ് മലഞ്ചെരുവിനും പുഴയ്ക്കിടയിലുമായി സ്ഥിതി ചെയ്യുന്ന പന്നിക്കോട്ടൂരെന്ന ഗ്രാമത്തിന്റെ  പ്രധാന ആകര്‍ഷണം. പുഴയില്‍ അങ്ങിങ്ങായുള്ള  പാറക്കെട്ടുകള്‍ വിവിധങ്ങളായ മരങ്ങള്‍ എന്നിവയൊക്കെ പന്നിക്കോട്ടൂരിനെ കൂടുതല്‍ ആകര്‍ഷമുള്ളതാക്കുന്നു.  കാട്ടില്‍ മഴ പെയ്തത് കാരണമായി പുഴയില്‍ വെള്ളം ഉയര്‍ന്ന് അഞ്ചുപേര്‍ മുങ്ങി മരിച്ച കടവന്തറ പുഴ കുറ്റ്യാടി പുഴയുമായി ലയിച്ച് ചേരുന്നത് ഇതിനടുത്ത് വച്ചാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനും പുഴയില്‍ കുളിക്കാനും നിരവദി ആളുകളാണ് ഇവിടെയെത്തുന്നത്. ജാനകിക്കാട്ടില്‍ പോവുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിവിടം. വിവിധ തരം പക്ഷികളാല്‍ ധന്യമാണ് തുരുത്തുകള്‍, നല്ല ഭംഗിയുങ്ങ വനംപ്രദേശം, പുഴകളുടെ സ്വന്തം നാടായ പശുക്കടവാണ് അടുത്തുള്ള മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം.
KUTTIADY RIVER, DAM, PASHUKKADAV, JANAKIKKADU

KUTTIADY RIVER, DAM, PASHUKKADAV, JANAKIKKADU

KUTTIADY RIVER, DAM, PASHUKKADAV, JANAKIKKADU

KUTTIADY RIVER, DAM, PASHUKKADAV, JANAKIKKADU
 KUTTIADY RIVER, DAM, PASHUKKADAV, JANAKIKKADU



BEST PLACES NEAR TO KUTTIADY JANAKIKAD ECOTOURISM | PASHUKKADAV | PERUVANNAMUZI DAM

peruvannamuzi dam kuttiady dam
BEST TOURIST PLACES IN KOZHIKODE | KUTTIADY TOURISM | KAKKAYAM | KARIYATHUMPARA | KAKKAYAM DAM | PASHUKKADAV | THOTTILPALAM | JANAKI FOREST | JANAKIKKAD ECOTOURISM | BEST TREKKING PLACES IN CALICUT | TREKKING PLACES IN KAKKAYAM 

ജാനകിക്കാടിനും പെരുവണ്ണാമുഴി ഡാമിനുമിടയിലെ അധികമാരും കാണാത്ത കാഴ്ചകള്‍ തേടിയാണ് യാത്ര. കുറ്റ്യാടിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നൊരു വനം പ്രദേശമാണ് ജാനകിക്കാട്. ജാനകിയമ്മ എന്നു പേരുള്ള ഒരു സ്ത്രീയുടെയായിരുന്നു ഈ ഒരു വലിയ പ്രദേശം, അവരുടെ കാല ശേഷം ഇതിന് ജാനകിക്കാട് എന്ന് പേര് ലഭിച്ചു. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്ക് ജാനകിക്കാട് ഒരു നവ്യാനുഭവമാവും തീര്‍ച്ച.
janakikkad eco tourism kuttiady
പെരുവണ്ണാമുഴി ഡാമിനും കുറ്റ്യാടിക്കുമിടയില്‍ പച്ചവിരിച്ച് നില്‍ക്കുന്ന ഒരു കൊച്ചു വനംപ്രദേശമാണ് ജാനകിക്കാട്. ഇന്ന് ഈ കാട്ടില്‍ കുരങ്ങുകളും എണ്ണിയാലൊതുങ്ങാത്ത പക്ഷികളും വിവിധങ്ങളായ മരങ്ങളും പൂമ്പാറ്റകളും ജാനകിക്കാടിന് മാറ്റ് കൂട്ടുന്നു. ഈ കൊച്ചു വനം പ്രദേശത്തിനുള്ളിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. പ്രസിദ്ധമായ കുറ്റ്യാടിപ്പുഴയുടെ ഒരു കൈ വഴി കൂടിയാണിത്. കുറ്റ്യാടിയേയും മരുതോങ്കരയേയും വേര്‍തിരിക്കുന്നത് യഥാര്‍ത്തത്തില്‍ ഈ പുഴയാണ്. പുഴയുടെ മുകളിലൂടെ ഒരു ചെറിയ പാലമുണ്ട്, കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോവാനുള്ള ഈ പാലത്തിലിരുന്നാണ് ജാനകിക്കാടിന്റെ മൊഞ്ച് ആസ്വാദിക്കേണ്ടത്.
janaki forest kuttiady, janakikkadu eco tourism kuttiady
ജാനകിക്കാട്ടില്‍ നിന്ന് പിന്നെ പോവാനുള്ളത് പെരുവണ്ണാമുഴി ഡാമിലേക്കാണ്. രസകരമായ ചെറിയ മലമ്പാതകള്‍ താണ്ടിവേണം ഇവിടേയ്‌ക്കെത്താന്‍. ഇത് കൂടാതെ മറ്റൊരു വഴികൂടെയുണ്ട് പെരുവണ്ണാമുഴിയിലെത്താന്‍. ജാനകിക്കാട്ടിന്റെ അടുത്തായി സ്ഥിതിചെയ്യുന്ന മറ്റൊരു മലഞ്ചെരുവാണ് പശുക്കടവ്, മലവെള്ളപ്പാച്ചിലില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തോടയാണ് പശുക്കടവിനെയും ഇവിടത്തെ പുഴകളെക്കുറിച്ചും പുറംനാട്ടുകാര്‍ അറിയാന്‍ തുടങ്ങിയത്. വയനാടന്‍ മലനിരകളില്‍ നിന്ന് ഉല്‍ഭവിക്കുന്ന രണ്ട് പുഴകളാണ് ഈ നാട്ടിലെ പ്രധാന ആകര്‍ഷണം. കൂടാതെ ട്രക്കിങിനായുള്ള കുറേ മലകളും, കൊങ്ങാട് കുരിശ് മലയാണ് അതില്‍ പ്രധാനപ്പെട്ടതാണ്.
kakkayam dam, kuttiady dam
പശുക്കടവ് ടൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ വലതുവശത്തോട്ട് മറ്റൊരു റോഡ് കിട്ടും. അയല്‍ പ്രദേശത്തുള്ളവര്‍ക്കുപോലും ഈ വഴി അത്ര പരിചിതമല്ല. ഏകദേശം മൂന്ന് കിലോമീറ്റര്‍ കൊടും കാട്ടിലൂടെയുള്ള യാത്രയാണ് നമ്മെ കാത്തിരിക്കുന്നത്. നമ്മുടെ നാട്ടില്‍ കടുവയും ആനയും പുലിയും കാട്ടുപോത്തുമൊക്കെ ഇറങ്ങുന്ന സ്ഥലമുണ്ടൊ  എന്ന ചോദ്യത്തിന് ഉണ്ട് എന്ന ഉത്തരം മാത്രമാണുള്ളത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് കടുവ ഇറങ്ങിയതായി വനം വകുപ്പ് സ്ഥിതീകരിച്ചിരുന്നു. രാത്രികാലങ്ങളില്‍ ആനയും കാട്ടുപോത്തും ഈ വഴിയില്‍ ഉലാത്താറുണ്ട്.
kakkayam dam, kuttiady dam
 കാട് കഴിഞ്ഞ് കുറച്ചങ്ങ് ചെല്ലുമ്പോള്‍ നേരെ ചെന്ന് കയറുന്നത് പെരുവണ്ണാമുഴി ഡാമിലേക്കാണ്. ഡാമില്‍ നിന്ന് കക്കയം പോവുന്ന വഴിയില്‍ ഇടതുവശത്തായി മുകളിലോട്ട് ചെറുതായൊരു റോഡുകാണാം.  പെരുവണ്ണമുഴി ഡാമിന്റെയും പുഴയുടെയും ഭംഗി യാഥാര്‍ത്തത്തില്‍ ആസ്വദിക്കേണ്ടത് ഇവിടെ നിന്നാണ്. പോവുന്ന വഴിയില്‍ വലിയൊരു സി.ആര്‍.പി.എഫ്. ക്യാംപ് കാണാം. ഡാമില്‍ നിന്ന് വലിയ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം മറ്റൊരു മലമുകളിലെത്തിച്ച് ശുദ്ധീകരിക്കുന്നതും അതിന്റെ വെയ്‌സ്റ്റ് വെള്ളം മറ്റൊരു വഴിയിലൂടെ താഴോട്ടിറങ്ങി വരുന്ന കാഴ്ചയൊക്കെ കാണേണ്ടത് തന്നെയാണ്. കോഴിക്കോടിന്റെ പലഭാഗങ്ങളിലേക്ക് ശുദ്ധജലം പോവുന്നത് ഇവിടെ നിന്നാണ്.
kakkayam dam, kuttiady dam
 ഡാമിന്റെ വലതു വശത്തായി ചെറിയൊരു വഴിയുണ്ട്, ചെന്നുകയറുന്നത് ഡാമിന്റെ ഉച്ചിയിലുള്ളൊരു വീട്ടിലേക്കാണ്, ഏകദേശം അമ്പത് വര്‍ശഷമായി അവരവിടെ താമസം തുടങ്ങീട്ട്. ഡാമിന്റെ നിര്‍മാണത്തിനൊക്കെ സാക്ഷ്യം വഹിച്ച അമ്മച്ചി ഡാമിനെക്കുറിച്ച് കുറേയധികം കഥകള്‍ പറഞ്ഞുതന്നു. വീടിന്റെ പുറകിലായി ഡാമിലോട്ട് ചെങ്കുത്തായ ഒരിറക്കമുണ്ട്, ചെന്നിറങ്ങുന്നത് വല്ലാത്തൊരു കാഴ്ചയിലേക്കാണ്. ഒരുവശത്ത് പെമുവണ്ണാമുഴിയുടെ സൗന്ദര്യവും മറ്റൊരു വശത്ത് പലനിറങ്ങളില്‍ പരന്നുകിടക്കുന്ന കക്കയത്തിന്റെയും വയനാടിന്റെയും മലനിരകള്‍. പ്രകൃതി ഭംഗി ആസ്വദിക്കുന്നവര്‍ തീര്‍ച്ചയായും എത്തിപ്പെടേണ്ടൊരിടം തന്നെയാണിവിടം.
PERUVANNAMUZI DAM, KUTTIADY DAM