തെങ്ങ് കയറാനും കൃഷിപ്പണിക്കുമായി മലയാളികൾ പോവുന്ന അറബ് നാട് | Salalah Oman

 salalah oman, rk nadapuram

തെങ്ങ് കയറാനും കവുങ്ങിൽ കയറാനും മറ്റ് കൃഷി ആവശ്യങ്ങൾക്കുമായി കടൽ കടന്നുപോവുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടൊ? എന്നാൽ അങ്ങനെയൊരു നാടുണ്ട് അറേബ്യയിൽ. കേരളവുമായി വാണിജ്യപരമായും ഭൂമിശാസ്ത്രപരമായും ഏറെ സാദൃശ്യമുള്ളൊരു അറബ് നാട്. 

salalah oman, rk nadapuram

കേരളത്തിലുള്ളത് പോലെ നാണ്യവിളകളും ധാന്യവിളകളും ധാരാളമായി വിളവെടുക്കുന്ന ലോകത്തിലെ മറ്റൊരു കേരളമെന്നും അറേബ്യയിലെ പൂന്തോട്ടമെന്നും അറിയപ്പെടുന്ന സുന്ദരമായൊരു നാടാണ് സലാല. കണ്ണെത്താ ദൂരത്തോട്ട് പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പുകൾ, ഇടതൂർന്ന് നിൽക്കുന്ന വാഴത്തോട്ടങ്ങൾ, തിങ്ങിനിറഞ്ഞ കവുങ്ങിൻ തോപ്പുകൾ പച്ചപടർന്ന വെറ്റില വള്ളികളും കപ്പയും, ചക്കയും, മാങ്ങയും, മാതളവും പച്ചക്കറികളും എല്ലാം വിളയുന്ന നാടാണ് സലാല. തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നവും കൃഷിചെയ്യുന്നവരും കൂടുതൽ മലയാളികൾ തന്നെ. കൃഷിക്കനുയോജ്യമായ കാലാവസ്ഥയും തെളിനീരൊഴുകുന്ന അരുവികളും ഫലഭൂഷ്ടമായ മണ്ണുമാണ് ഇതിൽ പ്രധാനപ്പെട്ടത്. 
salalah oman, rk nadapuram

രണ്ടായിരമാണ്ട് പഴക്കമുള്ള ഇന്ത്യയും അറബ്നാടും തമ്മിലുണ്ടായിരുന്ന കച്ചവട, സംസ്കാര വിനിമയത്തിലും കണ്ണികളായി വർത്തിച്ചത് കേരളവും സലാലയുമായിരുന്നു.  അന്നത്തെ യമനിന്റെ ഭാഗമായിരുന്ന ഇന്നത്തെ സലാല ഉൾക്കൊള്ളുന്ന ദോഫാർ മേഖലയിൽ നിന്ന് കൊടുങ്ങല്ലൂർ, കൊല്ലം, കൊച്ചി തീരദേശങ്ങളിൽ പായ്ക്കപ്പലുകൾ നങ്കൂരമിട്ടു. അന്നത്തെ ദോഫാറിന്റെ വരുമാനമായിരുന്ന കുന്തിരിക്കവും മറ്റു അറേബ്യൻ വിഭവങ്ങളും നമ്മുടെ കറുത്ത പൊന്നിനും മറ്റു സുഗന്ധദ്രവ്യങ്ങൾക്ക് പകരമായി നൽകി, അതിന് പുറമേ ഇരു കരകളും തമ്മിൽ ഇണപിരിയാത്ത ബന്ധവും കോർത്തുവച്ചു.

salalah oman, rk nadapuram

കേരത്തിലും മറ്റും കാലവർഷം തെറ്റാറുണ്ടെങ്കിലും കൃത്യമായി വർഷത്തിൽ രണ്ടുമാസം മഴ ലഭിക്കുന്നുണ്ട് സലാലയിൽ. ജുലൈ പകുതി മുതൽ സെപ്തംബർ പകുതി വരെയാണ് കരീഫ് എന്ന പേരിലറിയപ്പെടുന്ന മഴക്കാലം. കരീഫ് സീസണാണ് സലാലയുടെ ഉൽസവ കാലം, വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നിന്ന് ലക്ഷങ്ങളാണ് സലാലയിലേക്ക് ഒഴുകുക. ഈ കാലയളവിൽ സലാലയുടെ വിവിധ ഭാഗങ്ങളിൽ ഫെസ്റ്റുവലുകളും മറ്റു ആഘോഷ പരിപാടികളും നടക്കുന്നു.

salalah oman | rk nadapuram

No comments:

Post a Comment